കറാച്ചി: പാക്കിസ്ഥാനിൽ ഹൈന്ദവ കർഷകൻ വെടിയേറ്റു മരിച്ചതിൽ പ്രതിഷേധം.
സിന്ധ് പ്രവിശ്യയിൽ ഒരാഴ്ച മുന്‍പുണ്ടായ സംഭവത്തിൽ കൈലാഷ് കോലി (19) എന്ന കുടിയാനെ ഭൂവുടമസ്ഥനായ സർഫറാസ് നിസാമണി വെടിവച്ചുകൊന്നുവെന്നാണ് ആരോപണം. നെഞ്ചിൽ വെടിയേറ്റ കോലി സംഭവസ്ഥത്തുന്നെ മരിച്ചുവീണു.
നിസാമണിയുടെ സ്ഥലത്ത് കുടിൽ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവയ്പിലേക്കു നയിച്ചതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.സംഭവസമയത്ത് നിസാമണി ലഹരിയിലായിരുന്നുവെന്ന് കോലിയുടെ ബന്ധുക്കൾ പറഞ്ഞു.
അധികാരത്തിൽ സ്വാധീനമുള്ള നിസാമണിയെ കേസെടുത്ത് അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈന്ദവസമുദായവും മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധപ്രകടനങ്ങൾ നടത്തി; കോലിയുടെ കുടുംബത്തിന് സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
കുറ്റകൃത്യത്തിൽ പങ്കുള്ള ചിലരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും നിസാമണിയെ പിടികൂടാനായിട്ടില്ല.